2007, ഏപ്രിൽ 16, തിങ്കളാഴ്‌ച

വാതിലുകള്‍ ഓര്‍മ്മിപ്പിക്കുന്നത്(പ്രസിദ്ധീകൃതം ; കേരളാകൗമുദി ദിനപ്പത്രം)

തുറന്നിട്ടവാതിലുകളെനിക്ക് കാത്തിരിപ്പിന്‍െറ ഓര്‍മ്മയാണ്...........
തുറന്നിട്ടവാതിലിനുമുന്പില്‍ അച്ഛനെകാത്ത് വാതിലുകള്‍മലര്‍ക്കെതുറന്നിട്ട്
വൈകിയവേളയില്‍ ഇമവെട്ടാതെ,വിദൂരതയില്‍ കണ്ണുപായിച്ച്,
തളര്‍ന്ന് വിവശനായി,വെളിയിലൊരനക്കത്തിനുചെവികൂര്‍പ്പിച്ച്
അങ്ങിനെ..അങ്ങിനെ...യെന്നച്ഛനെകാത്തിരിക്കാറുണ്ടമ്മ.
മഴക്കോളുകള്‍ കണ്ടാല്‍ നീളന്‍ കാലുള്ളകുടനിവര്‍ത്തി അമ്മപറയാറുണ്ട്
'' മാനത്ത് കാറുകള്‍ കാണ് ണ്....!''
തുറന്നിട്ടവാതിലിനുമുന്പിലിരുന്ന് മിന്നാമ്മിനുങ്ങിനെനോക്കി
അയലത്തുകാരന്‍റെകുരകേട്ട് അമ്മപറയാറുണ്ട് ;
''മോന്‍റ്ച്ഛന്‍വര്ണ്.....''
കൂരിരുട്ടിന്‍റെ അഗാധനീലിമയില്‍ എനിക്കറിയാം,അതമ്മയുടെതോന്നലുകളാണെന്ന്
വെറും തോന്നലുകള്‍ മാത്രമാണെന്ന്,
എങ്കിലുംതുറന്നിട്ടവാതിലുകളെനിക്ക്
കാത്തിരിപ്പിന്‍റെ ഓര്‍മ്മയാണ്....
കാമുകനെ തേടിയകണ്ണുകള്‍
അപ്രതീക്ഷിതദു:ഖങ്ങളേറ്റുവാങ്ങിയകണ്ണുകള്‍
പ്രതീക്ഷയോടെതേടിനില്‍ക്കുന്നത്
തുറന്നിട്ടവാതിലിനുമുന്പിലാണ്!.

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...